GO UP

July 2026

Devakoothu Theyyam Devakoothu Theyyam : - ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്ന ‘ദേവക്കൂത്ത്’ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്‍റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു. ദേവക്കൂത്ത് (സ്തീ തെയ്യം): കേരളത്തില്‍ ‘ദേവക്കൂത്ത്’ തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന്‍ കൂരന്‍ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല്‍ ഇവര്‍ തെയ്യം കെട്ടു നിര്ത്തിര. ഇപ്പോള്‍ ഇവരുടെ കാര്മ്മിതകത്വത്തില്‍ മറ്റൊരു സ്ത്രീയാണ് തെയ്യം കെട്ടുന്നത്. നാല്പ്പ ത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് ഈ

Thottinkara Bhagavathy Theyyam Thottinkara Bhagavathy Theyyam : - നാടുവാഴിത്തത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഒരു പാവം തീയ്യപെണ്ണാണ്. താന് നൊന്തുപെറ്റ പന്ത്രണ്ടു പിള്ളയും പട്ടുപോയിട്ടും ശോകമകറ്റാന് രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥൻ അതുവഴി വരാൻ ഇടയായി. വാർത്ത തമ്പുരാൻറെ മുന്നിലെത്തി. തമ്പുരാൻ സ്ത്രീയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവത്രെ തനിക്കു വശംവദയാകാത്തതില് ക്ഷുഭിതനായ കോവിലകത്തെ തമ്പുരാന് ‘ഇവള് അപാര മനക്കരുത്തിനുടമയായതിന, അവളുടെ തലയില് നെരിപ്പോടും തീയ്യും വച്ച് ഇളക്കാന് ആണ് ശിക്ഷ നല്കി. മക്കളെല്ലാം മരണപ്പെട്ടതിൽ സങ്കടപ്പെട്ടിരിക്കേണ്ട ഒരമ്മ പുസ്തക/രാമായണ പാരായണം നടത്തി എന്നതാണ് കുറ്റം. കൊട്ടാരത്തിൽ നിന്നും നിലവിളിച് കൊണ്ടോടിയ സ്ത്രീ കാക്കത്തോട് എന്ന സ്ഥലത്തെത്തി. കാക്കതോട്ടിലിറങ്ങി അവൾ ആ തീ അണച്ചു. ഇതിനകം അവൾ വിവസ്ത്രയായിരുന്നു. തോട്ടിൻകരെ കണ്ട

Thee Kuttichathan Theyyam Thee Kuttichathan Theyyam : - പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി. ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച്